പ്രതീകാത്മക ചിത്രം 
India

ദയാവധത്തിന് മാതാപിതാക്കളുടെ അപേക്ഷ; കിടപ്പിലായ പത്തുവയസുകാരന്‍ കോടതിയില്‍ വച്ച് മരിച്ചു 

ദയാവധത്തിന്  അപേക്ഷ നല്‍കുന്നതിന് മാതാപിതാക്കള്‍ കോടതിയില്‍ കൊണ്ടുവന്ന കിടപ്പുരോഗിയായ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: ദയാവധത്തിന്  അപേക്ഷ നല്‍കുന്നതിന് മാതാപിതാക്കള്‍ കോടതിയില്‍ കൊണ്ടുവന്ന കിടപ്പുരോഗിയായ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതു വഴി മാതാപിതാക്കള്‍ കടത്തിലായി.എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സ കൊണ്ട് കുട്ടിയുടെ ആരോഗ്യനിലയില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ദയാവധത്തിലേക്ക് വീട്ടുകാര്‍ കടന്നത്.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. ഹര്‍ഷവര്‍ധനാണ് ആന്ധ്രയിലെ കോടതി പരിസരത്ത് മരിച്ചത്.  നാലുവര്‍ഷം മുന്‍പ് വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുട്ടി കിടപ്പുരോഗിയായത്. തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ശരീരം തളര്‍ന്നുപോയത്. സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പാഴായതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് വീട്ടുകാര്‍ കടന്നത്.

തിരുപ്പതിയിലും വെല്ലൂരിലുമായായിരുന്നു ചികിത്സ. ചികിത്സയ്ക്ക് കടം വാങ്ങിയും മറ്റും ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. ഇതുവരെ നാലുലക്ഷം രൂപയാണ് നിര്‍ധനരായ കുടുംബം ചെലവഴിച്ചത്. ഭാവിയിലെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തിനായി കോടതിയെ സമീപിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോടതിയില്‍ എത്തിയപ്പോഴാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

ആനക്കൂട്ടത്തെ ഇടിച്ചു, രാജധാനി എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി; എട്ട് ആനകള്‍ ചരിഞ്ഞു

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില

'തിരക്കഥയെഴുതാമെങ്കില്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ തിരിച്ചുപോകാം'; നടനാകാന്‍ എഴുതി തുടങ്ങി, പകരം വെക്കാനില്ലാത്തവനായി

'മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്'

SCROLL FOR NEXT