രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം 
India

രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; വിഡിയോ

രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, രണ്ട് സഹായികള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക് ജീവനക്കാരന്‍ എന്നിവരാണ് മരചിച്ചതെന്ന് ഡിജിസിഎ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, രണ്ട് സഹായികള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക് ജീവനക്കാരന്‍ എന്നിവരാണ് മരചിച്ചതെന്ന് ഡിജിസിഎ അറിയിച്ചു

റെഡ്ബേര്‍ഡ് എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച് ക്രാഫ്റ്റ് C90 എന്ന വിമാനം വൈകുന്നേരം 7:11-ന് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്നാണ് പറന്നുയര്‍ന്നത്. എന്നാല്‍ 23 മിനിറ്റിനുശേഷം വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

'കൊല്‍ക്കത്തയുമായി ബന്ധം സ്ഥാപിച്ച ശേഷം, ഇന്ത്യന്‍ സമയം 19:34-ഓടെ വിമാനവുമായുള്ള ആശയവിനിമയവും റഡാര്‍ ബന്ധവും നഷ്ടമായി. വാരണാസിയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ തെക്ക്-കിഴക്ക് മാറിയാണ് സംഭവം നടന്നത്,' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊള്ളലേറ്റ 41കാരനായ സഞ്ജയ് കുമാറിനെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Air Ambulance Flying To Delhi With 7 On Board Crashes In Jharkhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; റിപ്പോര്‍ട്ട്

'ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തത്', നിതിന്‍ രാജ് നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കള്‍; സംസ്‌കാരം ഇന്ന്

കനത്ത ചൂടിനും ഉഷ്ണ തരംഗത്തിനും സാധ്യത; വിജയസാധ്യത വിലയിരുത്താന്‍ സിപിഎം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിജയ്ക്ക് 46, സ്റ്റാലിന് 34 എതിരാളികള്‍; വീരപ്പന്റെ മകളും ഭാര്യയും കളത്തില്‍; തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികള്‍

SCROLL FOR NEXT