ഫയല്‍ ചിത്രം 
India

അഖിലേഷ് യാദവ് 'ഐഎസ്ഐ ചാരന്‍'; മുസ്ലീം വോട്ട് കിട്ടാന്‍ മതപരിവര്‍ത്തനത്തിനും തയ്യാര്‍; യുപി മന്ത്രി

ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മുസ്ലിം പ്രീണനത്തിനായി മതപരിവര്‍ത്തനത്തിന് വരെ തയ്യാറാകുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. അഖിലേഷ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ രക്ഷാകര്‍തൃത്വം ആസ്വദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ഐഎസ്‌ഐയില്‍ നിന്ന് അഖിലേഷിന് സാമ്പത്തിക സഹായം ലഭിച്ചേക്കാമെന്നും മന്ത്രി ആരോപിച്ചു. 

'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്ലാമിക ലോകത്തിന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് എല്ലാ സഹായവും അവരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു. അദ്ദേഹത്തിന് സാമ്പത്തിക പിന്തുണയും ലഭിച്ചേക്കാം' ബിജെപി നേതാവ് പറഞ്ഞു.

ഞായറാഴ്ച ഹര്‍ദോയിയില്‍ അഖിലേഷ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് യുപി മന്ത്രിയുടെ പ്രതികരണം. മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയും ഒറ്റ ശ്വാസത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കളാണെന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

'മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ അഖിലേഷ് യാദവ് നിസ്‌കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്തിരുന്നു. അവരുടെ വോട്ട് കിട്ടുന്നതിന് വേണമെങ്കില്‍ മതപരിവര്‍ത്തനത്തിനും തയ്യാറാണ്. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരമാണ് അഖിലേഷ് ഇതെല്ലാം ചെയ്യുന്നത്' ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍