ഫയല്‍ ചിത്രം 
India

അഖിലേഷ് യാദവ് 'ഐഎസ്ഐ ചാരന്‍'; മുസ്ലീം വോട്ട് കിട്ടാന്‍ മതപരിവര്‍ത്തനത്തിനും തയ്യാര്‍; യുപി മന്ത്രി

ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മുസ്ലിം പ്രീണനത്തിനായി മതപരിവര്‍ത്തനത്തിന് വരെ തയ്യാറാകുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. അഖിലേഷ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ രക്ഷാകര്‍തൃത്വം ആസ്വദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ഐഎസ്‌ഐയില്‍ നിന്ന് അഖിലേഷിന് സാമ്പത്തിക സഹായം ലഭിച്ചേക്കാമെന്നും മന്ത്രി ആരോപിച്ചു. 

'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്ലാമിക ലോകത്തിന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് എല്ലാ സഹായവും അവരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു. അദ്ദേഹത്തിന് സാമ്പത്തിക പിന്തുണയും ലഭിച്ചേക്കാം' ബിജെപി നേതാവ് പറഞ്ഞു.

ഞായറാഴ്ച ഹര്‍ദോയിയില്‍ അഖിലേഷ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് യുപി മന്ത്രിയുടെ പ്രതികരണം. മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയും ഒറ്റ ശ്വാസത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കളാണെന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

'മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ അഖിലേഷ് യാദവ് നിസ്‌കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്തിരുന്നു. അവരുടെ വോട്ട് കിട്ടുന്നതിന് വേണമെങ്കില്‍ മതപരിവര്‍ത്തനത്തിനും തയ്യാറാണ്. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരമാണ് അഖിലേഷ് ഇതെല്ലാം ചെയ്യുന്നത്' ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT