പ്രതീകാത്മക ചിത്രം 
India

ലൈംഗികാതിക്രമം: ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍, തമിഴ്‌നാട്ടില്‍ വിപുലമായ അന്വേഷണം, കൂടുതല്‍ പേര്‍ വലയില്‍ 

തമിഴ്‌നാട്ടില്‍ ടീച്ചറിന്റെ ലൈംഗികവൈകൃതത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ടീച്ചറിന്റെ ലൈംഗികവൈകൃതത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം. ലൈംഗികാതിക്രമ കേസില്‍ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ കോമേഴ്‌സ് ടീച്ചറെ അറസ്റ്റ് ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ദിവസങ്ങള്‍ക്ക് മുന്‍പ് ടീച്ചറിന്റെ ലൈംഗിക വൈകൃതത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സമാനമായ സംഭവങ്ങള്‍ വിവിധ സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വിപുലമാക്കിയിരുന്നു. അതിനിടെയാണ് പുതിയ കേസ്. പരാതി ലഭിച്ചതിന് പിന്നാലെ കോമേഴ്‌സ് അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പത്തുദിവസമാണ് പ്രതിയെ ചോദ്യം ചെയ്തത്.

സ്‌കൂളുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി ഇതുവരെ നാലു അധ്യാപകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കരാട്ടെ ഇന്‍സ്ട്രക്ടര്‍ക്കെതിരെ പരാതിയുമായി 26കാരി രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായി ഏഴു വര്‍ഷം പീഡിപ്പിച്ചു എന്നതാണ് പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍; കെ മുരളീധരന്റെ 'എരണംകെട്ടവന്‍' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT