India

അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലില്‍? വസതിക്ക് ചുറ്റും ബാരിക്കേഡുകള്‍; പൊലീസിനെ വച്ച് കേന്ദ്രം പ്രതികാരം തീര്‍ക്കുന്നു; ആരോപണവുമായി എഎപി

അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലില്‍? വസതിക്ക് ചുറ്റും ബാരിക്കേഡുകള്‍; പൊലീസിനെ വച്ച് കേന്ദ്രം പ്രതികാരം തീര്‍ക്കുന്നു; ആരോപണവുമായി എഎപി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലിലെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ വച്ചിരിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ വച്ച് പ്രതികാര നടപടിയെടുക്കുകയാണെന്നും എഎപി വിമര്‍ശിച്ചു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഡല്‍ഹി പൊലീസിന്റെ നടപടി. അദ്ദേഹത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ വീട്ടീനകത്തേക്ക് മറ്റാരെയും പ്രവേശിക്കാനോ പൊലീസ് അനുവദിക്കുന്നില്ല. വീടിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു. 

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായിയ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഇന്നലെ കെജരിവാള്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം കര്‍ഷകര്‍ക്കായി എന്ത് സേവനം ചെയ്യാന്‍ സന്നദ്ധനാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും എഎപി ആരോപിച്ചു.

എന്നാൽ ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ ഡൽഹി പൊലീസ് അധികൃതർ തള്ളിക്കളഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം