ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു 
India

ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

ഹസാരിക മണ്ഡലത്തില്‍ ഉദയ് ശങ്കറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാരായാണ് രാജിവച്ചത്. ഹസാരിക മണ്ഡലത്തില്‍ ഉദയ് ശങ്കറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ റാണി നാരായ്ക്ക് ഇത്തവണയും സീറ്റ് നല്‍കുമെന്ന് എംഎല്‍എയും ഭര്‍ത്താവുമായ ഭരത് ചന്ദ്ര പ്രതീക്ഷിച്ചിരുന്നു. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ രാജിക്കത്ത് ഒതുക്കുകയും ചെയ്തു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു എന്നുമാത്രമാണ് രാജിക്കത്തില്‍ പരയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞദിവസം ഭാരത് ചന്ദ്ര നാരാ കഴിഞ്ഞ ദിവസം അസം കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. രാജിക്കത്ത് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈമാറിയിരുന്നു. ഭരത് ചന്ദ്ര നാരായുടെ ഭാര്യ റാണി നാരാ മൂന്ന തവണ ലഖിംപൂരില്‍ നിന്ന് എംപിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

മുഖത്ത് ചീമുട്ടയെറിഞ്ഞു; ഷര്‍ട്ട് വലിച്ചുകീറി; ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം; വിഡിയോ

ക്രിക്കറ്റ് ടൂർണമെന്റിന് എത്തിയ കോച്ചിനെ കണ്ട് പെൺകുട്ടി ഭയന്ന് ബ​ഹളം വച്ചു; തെളിഞ്ഞത് 6 പീഡന കേസുകൾ; പരിശീലകന് 16 വർഷം കഠിന തടവ്

SCROLL FOR NEXT