Maulana Arshad Madani  ANI/file
India

'മതസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളി'; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ ജമാഅത്ത് ഉലമ

വന്ദേമാതരം നിർബന്ധമാക്കിയത് മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നമായ ആക്രമണമെന്ന് ജമാഅത്ത് ഉലമ-ഇ-ഹിന്ദ് ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വന്ദേമാതരം നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖ മുസ്ലിം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിയ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഏകപക്ഷീയമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നമായ ആക്രമണമാണെന്നും ജമാഅത്ത് ഉലമ-ഇ-ഹിന്ദ് ആരോപിച്ചു.

'വന്ദേമാതരം പാടുന്നതില്‍ നിന്നോ വായിക്കുന്നതില്‍ നിന്നോ മുസ്ലീങ്ങള്‍ ആരെയും തടയാറില്ല. എന്നാല്‍ ഗാനത്തിലെ ചില വരികള്‍ മാതൃരാജ്യത്തെ ഒരു ദൈവമായി ചിത്രീകരിക്കുന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏകദൈവ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമാണ്' ഇതെന്നും ജമാഅത്ത് ഉലമ പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി പറഞ്ഞു.

'എല്ലാ സര്‍ക്കാര്‍ പരിപാടികളിലും, സ്‌കൂളുകളിലും, കോളജുകളിലും, ചടങ്ങുകളിലും വന്ദേമാതരത്തിലെ എല്ലാ ശ്ലോകങ്ങളും ആലപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയവും നിര്‍ബന്ധിതവുമായ ഈ തീരുമാനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നമായ ആക്രമണം മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രിതമായ ശ്രമം കൂടിയാ'ണെന്ന് മൗലാന അര്‍ഷാദ് മദനി അഭിപ്രായപ്പെട്ടു.

'ഒരു മുസ്ലീം അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ ഗാനം ആലപിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-ന്റെയും സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളുടെയും വ്യക്തമായ ലംഘനമാണ്. 'ഒരാളുടെ രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ അളവ് മുദ്രാവാക്യങ്ങളിലല്ല, മറിച്ച് സ്വഭാവത്തിലും ത്യാഗത്തിലുമാണ്. ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തിന്റെ സമാധാനം, ഐക്യം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ, ഭരണഘടനയുടെ ആത്മാവിനെയും ദുര്‍ബലപ്പെടുത്തുന്നു. ' മദനി പറഞ്ഞു.

Muslim organisation Jamiat Ulama-i-Hind described as "unilateral" and "arbitrary" the Centre's directive mandating the singing of all six stanzas of the national song Vande Mataram at official functions, and alleged it is a "blatant attack" on the freedom of religion guaranteed by the Constitution.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം

ആരോ​ഗ്യമുള്ളവർക്കും ഹൃദയാഘാതം, നേരത്തെ തിരിച്ചറിയാൻ മൂന്ന് കാര്യങ്ങൾ പരിശോധിക്കാം

'ഇങ്ങനെയൊരു പേരിട്ട് ഒരു വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തിന് ?'; 'ഘൂഷ്‌ഖോർ പണ്ഡത്' നിർമാതാക്കളെ വിമർശിച്ച് സുപ്രീം കോടതി

35 കോടി തരാമെന്ന് ധനുഷ്, സമ്മതിക്കാതെ മമ്മൂട്ടി; 'ഡി 55' ലെ താരങ്ങളുടെ പ്രതിഫലം പുറത്ത്

SCROLL FOR NEXT