പ്രതീകാത്മക ചിത്രം 
India

ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസനകത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  ജോയ്പൂര്‍ പ്രദേശത്തെ പാര്‍ട്ടി ഓഫീസിലാണ് സ്‌ഫോടനം നടന്നത്. ജോയ്പൂര്‍ ഉള്‍പ്പടെ 38 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്.

സ്‌ഫോടനത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികളാണെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസനകത്ത്് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസനകത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സാരമായി പൊള്ളലേറ്റവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബംഗാളിലെ ഈ ആക്രമം ഏറെ വേദനാജനകമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT