ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം 
India

'ഒന്നിലധികം ഭാര്യമാരുള്ള മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരാണ് ബിജെപി; ഇത്തരം കാര്യങ്ങളില്‍ മാറ്റം വേണം'- അസം മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഒന്നിലധികം വിവാഹം കഴിച്ച മുസ്ലിം പുരുഷന്‍മാര്‍ക്കെതിരാണ് തന്റെ പാര്‍ട്ടിയായ ബിജെപിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എഐയുഡിഎഫ് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മലിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയയാണ് ഹിമന്ത ഇക്കാര്യം പറഞ്ഞത്. 

ഹിന്ദു സമുദായത്തിലെ പുരുഷന്‍മാര്‍ മുസ്ലിം സമുദായത്തിലെ പുരുഷന്‍മാരെ പോലെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു എംപിയുടെ പ്രസ്താവന. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ അജ്മല്‍ ക്ഷമാപണം നടത്തുകയും പരാതി പന്‍വലിക്കുകയും ചെയ്തിരുന്നു. 

'സ്വതന്ത്ര ഇന്ത്യയില്‍ ഒരു പുരുഷന് മൂന്ന്- നാല് വിവാഹം കഴിക്കാനുള്ള അവകാശമില്ല. (മുന്‍ പങ്കാളിയുമായി വിവാഹ മോചനം ചെയ്യാതെ). ഇത്തരത്തിലുള്ള സംവിധാനങ്ങളെല്ലാം മാറ്റണമെന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. മുസ്ലിം സ്ത്രീകളുടെ നീതിക്കായി പാര്‍ട്ടി പ്രവര്‍ത്തിക്കും.' 

'എല്ലാവരുടേയും കൂടെ എല്ലാവരുടേയും വികസനം എന്നതാണ് പാര്‍ട്ടിയുടെ നയം. അസമില്‍ ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മുസ്ലിം കുടുംബങ്ങളില്‍ നിന്നും ഡോക്ടര്‍മാരുണ്ടാകണം എന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. നിര്‍ഭാഗ്യവശാല്‍ പല നേതാക്കള്‍ക്കും പോമുവ മുസ്ലിങ്ങളുടെ (പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ ബംഗാളി ഭാഷ പറയുന്ന മുസ്ലിങ്ങള്‍) വോട്ടിലാണ് കണ്ണ്. അതിനാല്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ മിണ്ടില്ല.'

'അസമില്‍ ബദറുദ്ദീന്‍ അജ്മലിനെ പോലെ ചില നേതാക്കളുണ്ട്. ഫലഭൂയിഷ്ടമായ ഭൂമിയായതിനാല്‍ സ്ത്രീകള്‍ എത്രയും വേഗം പ്രസവിക്കണമെന്നാണ് അവര്‍ പറയുന്നത്. സ്ത്രീകളെ ഇത്തരത്തിലൊക്കെ ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല.' 

'സ്ത്രീകള്‍ 20-25 കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് ബദറുദ്ദീന്‍ അജ്മല്‍ എംപി പറയുന്നത്. ഇത്രയും പേര്‍ക്കുള്ള ഭക്ഷണവും വസ്ത്രങ്ങളും വിദ്യാഭ്യാസവുമൊക്കെ അജ്മല്‍ തന്നെ വഹിക്കുമെങ്കില്‍ ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല'- ഹിമന്ദ പരിഹസിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT