പ്രതീകാത്മക ചിത്രം 
India

ഗുജറാത്തില്‍ ബിജെപി തൂത്തുവാരി; എട്ടിടത്തും വിജയിച്ചു

എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയിച്ച് വിജയ് രൂപാണി സര്‍ക്കാരിന് കരുത്തുപകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയിച്ച് വിജയ് രൂപാണി സര്‍ക്കാരിന് കരുത്തുപകര്‍ന്നു. കോണ്‍ഗ്രസിന് വലിയതോതിലുള്ള തിരിച്ചടിയാണ് ഉണ്ടായത്.

നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടന്നത്. ജൂണില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലില്‍ മൂന്ന് സീറ്റ് നേടാന്‍ സാധിച്ചിരുന്നു.

രാജിവെച്ച എംഎല്‍എമാരില്‍ ബിജെപിയില്‍ ചേര്‍ന്ന അഞ്ചുപേര്‍ക്ക് ഇക്കുറിയും നറുക്ക് വീണു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഇവര്‍ വിജയിച്ചു. അബ്ദാസ, കര്‍ജാന്‍, മോര്‍ബി, ഗദ്ദാഡ, ധാരി, ലിംബി, കപ്രഡ, ഡാങ് എന്നി നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രദ്യുമന്‍സിങ് ജഡേജ ഉള്‍പ്പെടെയുള്ളവരാണ് വിജയിച്ചത്. 

2017 തെരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റുകളില്‍ വിജയിച്ചാണ് അധികാരം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ വിജയം നേടിയതോടെ, വിജയ് രൂപാണി സര്‍ക്കാരിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT