പ്രതീകാത്മക ചിത്രം 
India

ഗുജറാത്തില്‍ ബിജെപി തൂത്തുവാരി; എട്ടിടത്തും വിജയിച്ചു

എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയിച്ച് വിജയ് രൂപാണി സര്‍ക്കാരിന് കരുത്തുപകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയിച്ച് വിജയ് രൂപാണി സര്‍ക്കാരിന് കരുത്തുപകര്‍ന്നു. കോണ്‍ഗ്രസിന് വലിയതോതിലുള്ള തിരിച്ചടിയാണ് ഉണ്ടായത്.

നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടന്നത്. ജൂണില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലില്‍ മൂന്ന് സീറ്റ് നേടാന്‍ സാധിച്ചിരുന്നു.

രാജിവെച്ച എംഎല്‍എമാരില്‍ ബിജെപിയില്‍ ചേര്‍ന്ന അഞ്ചുപേര്‍ക്ക് ഇക്കുറിയും നറുക്ക് വീണു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഇവര്‍ വിജയിച്ചു. അബ്ദാസ, കര്‍ജാന്‍, മോര്‍ബി, ഗദ്ദാഡ, ധാരി, ലിംബി, കപ്രഡ, ഡാങ് എന്നി നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രദ്യുമന്‍സിങ് ജഡേജ ഉള്‍പ്പെടെയുള്ളവരാണ് വിജയിച്ചത്. 

2017 തെരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റുകളില്‍ വിജയിച്ചാണ് അധികാരം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ വിജയം നേടിയതോടെ, വിജയ് രൂപാണി സര്‍ക്കാരിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം