കോവിഡ് പരിശോധന/ എപി ചിത്രം 
India

ബംഗളൂരു നഗരത്തെയും ആശങ്കയിലാഴ്ത്തി ബ്ലാക്ക് ഫംഗസ്, പ്രതിദിനം 25 കേസുകള്‍; രോഗം ഗുരുതരമാകുന്നതായി ഡോക്ടര്‍മാര്‍

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക. ബംഗളൂരു നഗരത്തില്‍ പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡിന് പിന്നാലെയാണ് മ്യൂക്കര്‍മൈക്കോസിസ് രോഗം പിടിപെടുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 1500ലധികം പേര്‍ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗം ബാധിച്ച് 52 പേര്‍ മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയെയും ആശങ്കയിലാഴ്ത്തി ഫംഗസ് ബാധ പടരുന്നത്.

നിരവധി രോഗികള്‍ ഫംഗസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതായി ബംഗളൂരുവിലെ ഡോക്ടര്‍മാര്‍ പറയുന്നു. ബംഗളൂരുവില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ധന്‍ ഡോ. സുശീന്‍ ദത്ത് പറയുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം ഉയരുകയാണ്. ശരാശരി 25 രോഗികളാണ് ചികിത്സ തേടി എത്തുന്നതെന്നും സുഷീന്‍ ദത്ത് പറയുന്നു.

ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. സ്റ്റിറോയിഡിന്റെ അമിത ഉപയോഗവും അനിയന്ത്രിതമായ പ്രമേഹവുമാണ് ഫംഗസ് ബാധയ്ക്ക് കാരണം. ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ചെലവ് കൂടുതലാണ്. ഏഴാഴ്ചയോളം ചികിത്സയില്‍ തുടരേണ്ടി വരുന്നതിനാല്‍ വലിയ തുക ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT