ബോംബേറിന്റെ സിസിടിവി ദൃശ്യം/ അര്‍ജുന്‍ സിങ് ട്വിറ്ററില്‍ പങ്കുവച്ചത്‌ 
India

ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ വീണ്ടും ബോംബേറ്; ആക്രമണം എന്‍ഐഎ കേസ് ഏറ്റെടുത്തതിന്റെ പിറ്റേദിവസം

പശ്ചിമ ബംഗാളിലെ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരെ വീണ്ടും ബോംബേറ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരെ വീണ്ടും ബോംബേറ്. ആദ്യ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ബോംബേറ് നടന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30നാണ് ആക്രമണം നടന്നത്. വീടിന് പുറകുവശത്താണ് ഇത്തവണ ബോംബ് എറിഞ്ഞത്. 

ക്രിമിനലുകള്‍ വിലസുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്രോക്കര്‍മാരായി പൊലീസ് മാറിയെന്നും അര്‍ജുന്‍ സിങ് പ്രതികരിച്ചു. ആക്രമണങ്ങളില്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യത്തെ ആക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും ബോംബേറ് നടന്നിരിക്കുന്നത്. ആദ്യ ആക്രമണത്തില്‍ സിങ്ങിന്റെ വീടിന്റെ മുന്‍വശത്തായിരുന്നു മൂന്നു ബോംബുകള്‍ എറിഞ്ഞത്. ത്രിണമൂല്‍ കോണ്‍ഗ്രസാണ് നിരന്തരമുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT