മുംബൈ പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനം/പിടിഐ 
India

മുസ്ലിം യുവതികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം;പതിനെട്ടുകാരി പ്രവര്‍ത്തിച്ചത് നേപ്പാളില്‍ നിന്നുള്ള നിര്‍ദേശത്തില്‍, ഒരാള്‍കൂടി അറസ്റ്റില്‍ 

ഈ ആപ്ലിക്കേഷന്‍ പ്രൊമോട്ട് ചെയ്യാനായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇവര്‍ സിഖ് പേരുകളാണ് നല്‍കിയിരുന്നതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും മുംബൈ പൊലീസ്

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. 21കാരനായ നീരജ് ബിഷ്‌ണോയ് എന്നയാളാണ് പിടിയിലായത്. ഇയാളെ അസമില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. ബെംഗളൂരു സ്വദേശിയായ വിശാല്‍ കുമാര്‍ (21), ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് (18)എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്താനായി മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്. 

ഈ ആപ്ലിക്കേഷന്‍ പ്രൊമോട്ട് ചെയ്യാനായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇവര്‍ സിഖ് പേരുകളാണ് നല്‍കിയിരുന്നതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. 

ശ്വേത സിങ്ങാണ് കേസിലെ പ്രധാന പ്രതി. ഇവരാണ് ബുള്ളി ബായ് ആപ്പിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത്. പ്ലസ് ടു പരീക്ഷ പാസ്സായി നില്‍ക്കുന്ന ശ്വേത, എഞ്ചിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് ശ്വേത സിങ് പ്രവര്‍ത്തിച്ചിരുന്നതെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ആപ്പിന് പിന്നില്‍ നിരവധിപേര്‍ക്ക് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT