എഎപിയുടെ വിജയാഹ്ലാദം/ ട്വിറ്റര്‍ 
India

'ഇത് ട്രെയിലര്‍!'; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ പഞ്ചാബില്‍ ശക്തി തെളിയിച്ച് എഎപി, ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ, പഞ്ചാബില്‍ പ്രബല ശക്തിയായി എഎപി വളര്‍ന്നുവരുന്നതിന്റെ സൂചന നല്‍കി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം

സമകാലിക മലയാളം ഡെസ്ക്


ചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ, പഞ്ചാബില്‍ പ്രബല ശക്തിയായി എഎപി വളര്‍ന്നുവരുന്നതിന്റെ സൂചന നല്‍കി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം. കോര്‍പ്പറേഷനിലെ 35 സീറ്റുകളില്‍ 14 എണ്ണം നേടി എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജൈപിയുടെ സിറ്റിങ് മേയര്‍ അടക്കം പരാജയപ്പെട്ടു. 

ആദ്യമായാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുന്നത്. ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 സീറ്റുകളില്‍ ബിജെപി വിജയിച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ ഒരു സീറ്റ് നേടി. 

ബിജെപിയുടെ സിറ്റിങ് മേയര്‍ രവികാന്ത് ശര്‍മയും മുന്‍ മേയര്‍ ദവേഷ് മൗദ്ഗിലും എഎപി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ടു. 'കെജ്രിവാള്‍ മോഡല്‍' ഭരണത്തിനാണ് ജനങ്ങള്‍ പിന്തുണ നല്‍കിയിരിക്കുന്നതെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ പ്രതികരിച്ചു. 

കോണ്‍ഗ്രസ് 12 വര്‍ഷവും ബിജെപി 13 വര്‍ഷവും കോര്‍പ്പറേഷന്‍ ഭരിച്ചു. മാറി മാറി ചാന്‍സ് നല്‍കിയിട്ടും ജനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു പാര്‍ട്ടികളും ഒന്നും ചെയ്യാത്തതില്‍ വോട്ടര്‍മാര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു എന്നും രാഘവ് ഛദ്ദ പറഞ്ഞു. ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഎപിയെ അധികാരത്തില്‍ എത്തിക്കുമെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT