പ്രതീകാത്മക ചിത്രം 
India

6100 രൂപയ്ക്ക് ടാക്‌സി ഡ്രൈവറിന്റെ ശരീരത്തില്‍ അജ്ഞാത മരുന്ന് കുത്തിവെച്ചു; യുവാവിന്റെ കൊലപാതകത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ 

തമിഴ്‌നാട്ടില്‍ ടാക്‌സി ഡ്രൈവറെ കൊന്ന് 6100 രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ടാക്‌സി ഡ്രൈവറെ കൊന്ന് 6100 രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശരീരത്തില്‍ അജ്ഞാതമായ മരുന്ന് കുത്തിവെച്ചാണ് ഡ്രൈവറെ കൊന്നതെന്ന് പൊലീസ് പറയുന്നു.

കോയമ്പത്തൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. 31 വയസ്സുള്ള എസ് ഷാനുവാണ് കൊല്ലപ്പെട്ടത്. ചെന്നൈ സ്വദേശികളായ 40 വയസ്സുള്ള എസ് സ്റ്റീഫനും ഭാര്യയുമാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളതായി പൊലീസ് പറയുന്നു. ഇരുവരും മുന്‍പും കൊലപാതക കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ദമ്പതികള്‍ വീട്ടുവാടകയായ 7100 രൂപ നല്‍കിയിരുന്നില്ല. ഇത് കൊടുക്കുന്നതിന് വേണ്ടിയാണ് ടാക്‌സി ഡ്രൈവറെ കൊന്നതെന്ന് പൊലീസ് പറയുന്നു. ക്ലബില്‍ നിന്ന് മടങ്ങാന്‍ ദമ്പതികള്‍ ടാക്‌സി വിളിച്ചു. വാഹനത്തില്‍ പണമിരിക്കുന്നത് കണ്ട ദമ്പതികള്‍ ഷാനുവിനെ കൊലപ്പെടുത്തുകയായിരുന്നു.

വാഹനത്തിനുള്ളില്‍ വച്ച് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന 6100 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും ദമ്പതികള്‍ തട്ടിയെടുത്തു എന്നതാണ് കേസ്. കുറച്ചുദൂരം കഴിഞ്ഞ ശേഷം വാഹനവും മൃതദേഹവും ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT