പ്രതീകാത്മക ചിത്രം  AI
India

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഗുജറാത്തിലേക്ക്,1570 കോടിയുടെ അറ്റകുറ്റപ്പണിശാലയ്ക്ക് മന്ത്രിസഭാ അനുമതി

ഗുജറാത്തിലെ വാഡിനാറില്‍ കപ്പല്‍ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാനായി 1570 കോടിയുടെ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : കൊച്ചി ആസ്ഥാനമായ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഗുജറാത്തിലേക്കും വ്യാപിപ്പിക്കാന്‍ നടപടി. ഗുജറാത്തിലെ വാഡിനാറില്‍ കപ്പല്‍ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാനായി 1570 കോടിയുടെ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിയത്.

അത്യാധുനിക സൗകര്യങ്ങളോടെ ഗുജറാത്തിലും അറ്റകുറ്റപണിശാല എത്തുന്നതോടെ ഇന്ത്യയ്ക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ദീന്‍ ദയാല്‍ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുക.

650 കോടി രൂപ ചെലവില്‍ ദീന്‍ ദയാല്‍ പോര്‍ട്ട് അതോറിറ്റിയാകും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം 920 കോടി ചെലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും നിര്‍മിക്കും. 300 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളുടെ പണികള്‍ വരെ ഇവിടെ പൂര്‍ത്തിയാക്കാനാകും.

വമ്പന്‍ കപ്പലുകളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയിലില്ല. വിദേശ കപ്പല്‍ശാലകളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. വാഡിനാറിലെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആശ്രയം ഒഴിവാക്കുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യാം എന്നതാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

36 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ സാധിക്കുംവിധം ആഴമുണ്ട് വാഡിനാറിന്. രാജ്യത്തെ സുപ്രധാന തുറമുഖങ്ങളായ മുന്ദ്രയും കാണ്ട്‌ലയും അടുത്തായതിനാല്‍തന്നെ വിദേശകപ്പലുകളെയും ആകര്‍ഷിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. 290 പേര്‍ക്ക് അറ്റകുറ്റപ്പണിശാലയില്‍ നേരിട്ടും 1100 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരവും ഉണ്ടാകും.

Cochin Shipyard to come to Gujarat, new shipyard worth Rs 1570 crore set to open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വിജയ്ക്ക് തിരിച്ചടി; സത്യപ്രതിജ്ഞ നാളെ ഇല്ല?, 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ട് ഒന്നര പതിറ്റാണ്ട്, അബോട്ടാബാദിലെ ഇഷ്ടികയുടെ ചിത്രം പങ്കുവെച്ച് സിഐഎ

'തെറ്റ് തിരുത്തിയില്ലെങ്കില്‍ കേരളം ബംഗാളാകും'; കുഞ്ഞികൃഷ്ണന് വന്‍ സ്വീകരണം

'എംജിആര്‍- ജയലളിത ഫ്‌ലാഷ് ബാക്ക്'; വിജയിന് പകരമെത്തുമോ തൃഷ; തമിഴക രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ സജീവം

കൂർക്കംവലി അലട്ടുന്നുണ്ടോ? കുറയ്ക്കാൻ ചില പൊടിക്കൈകൾ

SCROLL FOR NEXT