India

മഹാസഖ്യത്തിലും രക്ഷയില്ലാതെ കോണ്‍ഗ്രസ്; തേജസ്വിയുടെ വിശ്വാസം കാത്ത് സിപിഐഎംഎല്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ്.

സമകാലിക മലയാളം ഡെസ്ക്


പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ്. മഹാസഖ്യത്തിനൊപ്പം എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. വിജയ സാധ്യതയുള്ള സീറ്റുകള്‍ ആര്‍ജെഡി നല്‍കിയെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ എത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. 

അതേസമയം, മഹാസഖ്യത്തിനൊപ്പമുള്ള ഇടത് പാര്‍ട്ടികള്‍ വലിയ മുന്നേറ്റമാണ് ഇത്തവണ കാഴ്ചവച്ചിരിക്കുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 17 ഇടങ്ങളില്‍ മുന്നിലാണ്. 

ഇതില്‍ മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത് സിപിഐഎംഎല്‍ ലിബറേഷനാണ്. 19 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി, 11സീറ്റുകളില്‍ മുന്നിലാണ്. സിപിഐയും സിപിഎമ്മും മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഐഎംഎല്‍ ലിബറേഷന് കഴിഞ്ഞതവണ മൂന്ന് സീറ്റ് ലഭിച്ചിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പിലും ആര്‍ജെഡിക്കൊപ്പം സഖ്യമായി മത്സരിച്ച സിപിഐഎംഎല്‍, സീറ്റ് തര്‍ക്കത്തില്‍ മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോയിരുന്നുവെങ്കിലും പിന്നീട് തേജസ്വിക്കൊപ്പം കൂടുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT