പ്രതീകാത്മക ചിത്രം 
India

ഒരേ മൈതാനത്ത് രണ്ടുമത്സരം; തലയ്ക്ക് പിന്നില്‍ ക്രിക്കറ്റ് പന്ത് തട്ടി കളിക്കാരന്‍ മരിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ട് കളിക്കാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ട് കളിക്കാരന്‍ മരിച്ചു. ഫീല്‍ഡ് ചെയ്യുന്നതിനിടെ, മൈതാനത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ പന്ത് തലയില്‍ തട്ടിയാണ് 52കാരന്‍ മരിച്ചത്. ചെവിയുടെ പിന്നില്‍ അടിയേറ്റ 52കാരന്‍ ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈ മാട്ടുംഗയിലെ ദാദ്കര്‍ മൈതാനത്താണ് സംഭവം. 52കാരനായ ജയേഷ് സവാലയാണ് മരിച്ചത്. ബാറ്റ്‌സ്മാനെ ശ്രദ്ധിച്ച് ഫീല്‍ഡ് ചെയ്യുന്നതിനിടെ ജയേഷിന്റെ ചെവിയുടെ പിന്നിലാണ് പന്ത് തട്ടിയത്. സ്ഥല പരിമിതി കാരണം മുംബൈയില്‍ ഒരു മൈതാനത്ത് തന്നെ ഒരേ സമയം രണ്ടു മത്സരങ്ങള്‍ നടക്കുന്നത് സാധാരണമാണ്. പന്ത് തട്ടി പരിക്ക് പറ്റുന്നത് പതിവാണെങ്കിലും ഇത്തരത്തില്‍ അത്യാഹിതം സംഭവിക്കുന്നത് ആദ്യമായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുച്ചി വിസ ഓസ്വാള്‍ വികാസ് ലെജന്‍ഡ് കപ്പ് മത്സരങ്ങളാണ് മൈതാനത്ത് നടന്നത്. 50 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള ടി 20 മത്സരത്തിനിടെയാണ് സംഭവം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട, ഇതു യുഡിഎഫാണ്'; ജി സുധാകരന് മറുപടിയുമായി റെജി ചെറിയാന്‍

'ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്‍'; അമ്മ ഭരണസമിതി രാജിവെക്കണം! തുറന്ന കത്തുമായി മാല പാര്‍വതി

'മമിതയും നസ്‌ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?'; ഏതവനാടാ ഇങ്ങനൊക്കെ സെര്‍ച്ച് ചെയ്യുന്നതെന്ന് താരം

വിവാദ പോസ്റ്റിട്ട പ്രിന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം; മുഖ്യമന്ത്രിയുടെ ഇടപെടല്‍, സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി

'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎല്‍എഎം വേറൊരു എല്‍എയ്ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

SCROLL FOR NEXT