പ്രതീകാത്മക ചിത്രം 
India

പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി,അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍; 25കാരിയുടെ കാമുകന്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ 25 വയസുകാരിയും അമ്മയും കൊല്ലപ്പെട്ട നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:കര്‍ണാടകയില്‍ 25 വയസുകാരിയും അമ്മയും കൊല്ലപ്പെട്ട നിലയില്‍. രമാദേവിയുടെ നാലു മാസം പ്രായമുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവില്‍ ഇന്നലെ രാവിലെയാണ് സംഭവം. രമാദേവിയെയും 45 വയസുള്ള അമ്മ ലക്ഷ്മിദേവിയെയുമാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രമാദേവിയുടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അന്വേഷണത്തില്‍ രമാദേവിയുടെ കൂടെ താമസിക്കുന്ന മലായ് കുമാര്‍ പരിദിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ഒഡീഷ സ്വദേശിയായ പരിദി 2018ലാണ് ജോലി തേടി ബംഗളൂരുവില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പ്ലബറായി ജോലി നോക്കുന്നതിനിടെയാണ് രമാദേവിയെ പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടത്തിലായ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. നാലുമാസം മുന്‍പാണ് ഇരുവര്‍ക്കും കുട്ടി പിറന്നത്. തുടര്‍ന്ന് രമാദേവിയുടെ അച്ഛനും അമ്മയും സഹോദരനും ഇരുവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങി. അതിനിടെ രമാദേവിയുടെ അമ്മ തന്റെ മകളെ വിവാഹം കഴിക്കാന്‍ പരിദിയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഈ ആവശ്യം പരിദി നിഷേധിച്ചു. സമ്മര്‍ദ്ദമേറിയതോടെ മകളെയും അമ്മയെയും കൊല്ലാന്‍ പരിദി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രമാദേവിയുടെ അച്ഛനും സഹോദരനും ജോലിക്കായി പുറത്തുപോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ലക്ഷ്മിദേവിയുടെ കഴുത്തുമുറിച്ചാണ് കൊന്നത്. തുടര്‍ന്ന് രമാദേവിയെയും പരിദി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വൈകീട്ടോടെ അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'