റിമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം; ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണം ANI
India

റിമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം; ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണം

ഞായറാഴ്ച ബംഗ്ലാദേശിലെ തെക്കന്‍ തുറമുഖമായ മോംഗലയിലും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെയും ബംഗാളിന്റെയും തീരദേശ മേഖലകളിലുണ്ടായ ശക്തമായ മഴയില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. പല ഇടങ്ങളിലും വൈദ്യുതി ലൈനുകള്‍ക്ക് തകരാറുണ്ടായി.

ഞായറാഴ്ച ബംഗ്ലാദേശിലെ തെക്കന്‍ തുറമുഖമായ മോംഗലയിലും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റ് വേഗം മണിക്കൂറില്‍ 135 കിലോമീറ്ററിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 10 പേരും മൂന്ന് പേര്‍ ബംഗാളിലും മരിച്ചു. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ തീരദേശ മേഖലകളില്‍ വൈദ്യുതി തടസപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ ഏകദേശം 30 ലക്ഷം ആളുകള്‍ക്കും പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് പേര്‍ക്കും വൈദ്യുതി തടസപ്പെട്ടു. 1,200 വൈദ്യുതി തൂണുകള്‍ കാറ്റില്‍ മറിഞ്ഞതായും 300 മഡ് ഹട്ടുകള്‍ തകര്‍ന്നതായും ബംഗാള്‍ അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബംഗ്ലാദേശ് ചില പ്രദേശങ്ങളിലെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT