ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം പ്രതീകാത്മക ചിത്രം
India

ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം

അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി∙ ഡീസലിന്റെ കയറ്റുമതി തീരുവയും എക്സൈസ് തീരുവയും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി. അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല.

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുകയും സർക്കാരിന്റെ വരുമാനം വർധിപ്പി‌ക്കയുമാണ് നടപടിയുടെ ലക്ഷ്യം. കഴിഞ്ഞ മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസമായി എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നുവെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വർധിച്ചിരിക്കുകയാണ്.

Diesel, jet fuel export duties hiked; special excise on high-speed diesel goes up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജും എംബി രാജേഷും ഇത്തവണ നിയമസഭ കാണില്ല; പാലക്കാട്, പത്തനംതിട്ട ജില്ലയിലെ കണക്കുമായി കോണ്‍ഗ്രസ്

കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് മോദി; തുടര്‍ഭരണമെന്ന് സിപിഎം വിലയിരുത്തല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദില്‍ തുടക്കം, യുഎസ് - ഇറാന്‍ നേരിട്ടുള്ള ചര്‍ച്ച 1972 ന് ശേഷം ആദ്യം

ഈ സീസണിലെ റെക്കോര്‍ഡ് താപനില; ഇന്നലെ രേഖപ്പെടുത്തിയത് 40.1°C

ഇതൊക്കെ എന്ത്! അഭിഷേകിന് 'ചെക്ക്' വച്ച് ശ്രേയസ്; ഹൈദരാബാദിന് പഞ്ചാബിന്റെ 'കൊലമാസ്' മറുപടി

SCROLL FOR NEXT