India

'കേബിള്‍ ടിവി ടെക്‌നീഷ്യന്‍' എന്ന വ്യാജേന വീട്ടില്‍ കയറി ; പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ച് കൊന്നു ; കുട്ടികള്‍ക്ക് നേരെയും അക്രമം

നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ചു കൊന്നു. കേബിള്‍ ടിവി മെക്കാനിക്ക് എന്ന വ്യാജേന വീട്ടില്‍ കയറിയ യുവാവാണ് പട്ടാപ്പകല്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 38 കാരിയായ ഡോ. നിഷ സിംഗാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 

അമ്മയെ അക്രമി ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ ഇതൊന്നുമറിയാതെ തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്നു നിഷയുടെ എട്ടുവയസ്സും നാലു വയസ്സുമുള്ള കുട്ടികള്‍. നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. 

ഡോ, നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാളും ഡോക്ടറാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം വിവരം അറിഞ്ഞ് വീട്ടിലെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശുഭം പഥക്ക് എന്ന യുവാവാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ ഇന്നു പുലര്‍ച്ചയോടെ പൊലീസ് പിടികൂടി. കൊള്ളയടിക്കുക ലക്ഷ്യമിട്ടാണ് ഇയാള്‍ ഡോക്ടറുടെ വീട്ടില്‍ കയറിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. കൊലപാതകം നടന്ന് ഏതാനും സമയം കഴിഞ്ഞാണ് ഇയാള്‍ വീടു വിട്ടുപോയത്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടുക്കം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

SCROLL FOR NEXT