India

'കേബിള്‍ ടിവി ടെക്‌നീഷ്യന്‍' എന്ന വ്യാജേന വീട്ടില്‍ കയറി ; പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ച് കൊന്നു ; കുട്ടികള്‍ക്ക് നേരെയും അക്രമം

നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ചു കൊന്നു. കേബിള്‍ ടിവി മെക്കാനിക്ക് എന്ന വ്യാജേന വീട്ടില്‍ കയറിയ യുവാവാണ് പട്ടാപ്പകല്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 38 കാരിയായ ഡോ. നിഷ സിംഗാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 

അമ്മയെ അക്രമി ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ ഇതൊന്നുമറിയാതെ തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്നു നിഷയുടെ എട്ടുവയസ്സും നാലു വയസ്സുമുള്ള കുട്ടികള്‍. നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. 

ഡോ, നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാളും ഡോക്ടറാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം വിവരം അറിഞ്ഞ് വീട്ടിലെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശുഭം പഥക്ക് എന്ന യുവാവാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ ഇന്നു പുലര്‍ച്ചയോടെ പൊലീസ് പിടികൂടി. കൊള്ളയടിക്കുക ലക്ഷ്യമിട്ടാണ് ഇയാള്‍ ഡോക്ടറുടെ വീട്ടില്‍ കയറിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. കൊലപാതകം നടന്ന് ഏതാനും സമയം കഴിഞ്ഞാണ് ഇയാള്‍ വീടു വിട്ടുപോയത്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടുക്കം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT