ഫയൽ ചിത്രം 
India

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ വർധിപ്പിക്കണം; സ്ത്രീയെ കാണാൻ എത്തി; തർക്കം കലാശിച്ചത് ഇരട്ട കൊലപാതകത്തിൽ

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ സ്ത്രീയെ കാണാനെത്തിയ സഹിൽ (18), നിഖിൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ ലൈക്കിനേയും കമന്റുകളേയും ചൊല്ലിയുള്ള തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. ഡൽഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഡൽഹി ഭൽസ്വാവ ഡയറിയിൽ ബുധനാഴ്ചയാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ സ്ത്രീയെ കാണാനെത്തിയ സഹിൽ (18), നിഖിൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. സംസാരത്തിനിടയിൽ സഹിലും സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

പിന്നീട് തന്റെ വീടിനടുത്തേക്ക് വരാൻ സ്ത്രീ സഹിലിനോട് ആവശ്യപ്പെട്ടു. സഹിൽ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടിയാണ് എത്തിയത്. അവിടെ വെച്ച് ഇരുവരും അക്രമിക്കപ്പെടുകയായിരുന്നു. അക്രമം നടത്തിയത് സ്ത്രീയുടെ പരിചയക്കാരും ഫോളോവേഴ്‌സുമാണെന്നാണ് ആരോപണം.

പല തവണ കുത്തേറ്റ ഇവരെ രക്തത്തിൽ കുളിച്ച നിലയിലാണ് ആളുകൾ കണ്ടത്. രക്ഷപെടുന്നതിനു മുൻപ് പ്രതികൾ കൈയിലിരുന്ന കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT