പ്രതീകാത്മക ചിത്രം 
India

ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു, വിസമ്മതിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു; ആശുപത്രിയില്‍ കുതിച്ചെത്തി ആഭ്യന്തരമന്ത്രി 

ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ആഭ്യന്തരമന്ത്രി എം സുചാരിത സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഗുണ്ടൂര്‍ നഗരത്തിലാണ് സംഭവം. ബൈക്കിലെത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ച അജ്ഞാതന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ പ്രതിയെ സംബന്ധിച്ച് നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

റോഡിലൂടെ വിദ്യാര്‍ഥിനി നടന്നുപോകുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെ ചൊല്ലി വിദ്യാര്‍ഥിനിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കത്തിയെടുത്ത് തുടര്‍ച്ചയായി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ തന്നെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT