ന്യൂഡൽഹി: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി ജയ്ശങ്കർ വ്യക്തമാക്കി.
എമർജിംഗ് പവേഴ്‌സ് ആന്റ് പുതിയ ജിയോപൊളിറ്റിക്കൽ കോമ്പറ്റീഷൻ’ എന്ന സെഷനിൽ ഫിൻലൻഡിൽ നടന്ന കുൽതരാന്ത ടോക്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “റഷ്യയോട് ഇന്ത്യ വളരെയധികം താൽപ്പര്യം കാണിക്കുന്നു” എന്നും ഒരു മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ജയ്ശങ്കർ.
താങ്ങാനാവുന്ന വിലയും വിതരണ യാഥാർത്ഥ്യങ്ങളും അനുസരിച്ചാണെന്ന് ഇന്ത്യയുടെ ഊർജ്ജ തീരുമാനങ്ങൾ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ എണ്ണ വാങ്ങുന്നത് വിലയും ലഭ്യതയും അടിസ്ഥാനമാക്കിയാണ്. ആ സമയത്ത്, വിപണിയിൽ ലഭ്യമായ എണ്ണയുടെ ഭൂരിഭാഗവും റഷ്യൻ ആയിരുന്നു. മന്ത്രി ജയ്ശങ്കർ വിശദീകരിച്ചു. യൂറോപ്പിന്റെ വിമർശനങ്ങൾക്കും കേന്ദ്രമന്ത്രി ശക്തമായ മറുപടി നൽകി.
യൂറോപ്പ് കയറ്റുമതി ചെയ്യുന്ന ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ല. യൂറോപ്യൻ ആയുധ കയറ്റുമതി പതിറ്റാണ്ടുകളായി ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
2022-ൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ സമയത്ത്, ആഗോള എണ്ണ വിപണിയിൽ വില നിയന്ത്രിക്കാനായി റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക തന്നെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആഗോള ഊർജ വിപണിയിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരണമെന്ന് വാഷിംഗ്ടൺ നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജയ്ശങ്കർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates