പ്രതീകാത്മക ചിത്രം 
India

കോവിഡ് വാക്‌സിന്‍ നല്‍കാനെന്ന വ്യാജേന 'ആരോഗ്യ പ്രവര്‍ത്തകന്‍' വീട്ടിലെത്തി; 55 കാരിയെ ബോധരഹിതയാക്കി കൊള്ളയടിക്കാന്‍ ശ്രമം 

പരിശോധനയ്ക്കായി സാംപിൾ എടുക്കുന്നതിനിടയിലാണ് സ്ത്രീ ബോധരഹിതയായത്

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: കോവിഡ് വാക്‌സിന്‍ നല്‍കാനെന്ന വ്യാജേന സ്ത്രീയെ ബോധരഹിതയാക്കി വീട് കൊള്ളയടിക്കാന്‍ ശ്രമം. 55 കാരിയായ കുസുമ എന്ന സ്ത്രീയാണ് ആരോഗ്യപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ തട്ടിപ്പിനിരയായത്. അതേസമയം വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

കുസുമ ഒറ്റയ്ക്കായിരുന്ന സമയത്താണ് അപരിചതനായ ഒരാള്‍ വീട്ടിലെത്തിയത്. ആരോഗ്യ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ വീട്ടിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. അയാള്‍ കൈവശമുണ്ടായിരുന്നു ബോക്‌സ് തുറന്നതിന് ശേഷം സ്ത്രീയോട് പരിശോധനയ്ക്കായി സാംപിള്‍ എടുക്കണമെന്ന് പറഞ്ഞു. എന്നാല്‍ സാംപിള്‍ എടുക്കുന്നതിനിടയില്‍ താന്‍ ബോധരഹിതയായെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. 20മിനിറ്റിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയതെന്നും അപ്പോഴാണ് വീട്ടുകാരെ ഇക്കാര്യം വിളിച്ചറിയിച്ചതെന്നും കുസുമ പറഞ്ഞു.  

വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വിരലടയാളമൊ മറ്റ് വിവരങ്ങളൊ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. കുസുമയുടെ മരുമകള്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും വന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT