പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ ഭൗതിക ശരീരം ശ്മശാനത്തിലേക്കു കൊണ്ടുവരുന്നു/പിടിഐ 
India

അമ്മയുടെ മരണത്തിലും അവധിയില്ല, പ്രധാനമന്ത്രിയുടെ പരിപാടികള്‍ മാറ്റമില്ലാതെ നടക്കും, മികച്ച അന്ത്യാഞ്ജലി അതെന്നു കുടുംബം

എല്ലാവരും നേരത്തെ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണം. അതായിരിക്കും ഹീരാബെന്നിനു നല്‍കാവുന്ന മികച്ച അന്ത്യാഞ്ജലിയെന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കുടുംബം. എല്ലാവരും നേരത്തെ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണം. അതായിരിക്കും ഹീരാബെന്നിനു നല്‍കാവുന്ന മികച്ച അന്ത്യാഞ്ജലിയെന്ന് കുടുംബം അറിയിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ മുടക്കമില്ലാതെ നടക്കും.

പുലര്‍ച്ചെ അന്തരിച്ച ഹീരാബെന്നിന്റെ മൃതദേഹം രാവിലെ തന്നെ സംസ്‌കരിച്ചു. ഗാന്ധിനഗറിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹോദരന്മാരും ചേര്‍ന്ന് അമ്മയുടെ ഭൗതിക ശരീരം ചിതയിലേക്കെടുത്തു. രാവിലെ അഹമ്മദാബാദില്‍ എത്തിയ മോദി നേരെ സഹോദരന്റെ വീട്ടിലേക്കാണ് എത്തിയത്. ഇവിടെ നിന്ന് ശ്മശാനത്തിലേക്കു തിരിച്ചു. 

അമ്മയുടെ മരണത്തിനു ശേഷവും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടുപോവും. ബംഗാളിലെ വിവിധ വികസന പദ്ധതികള്‍ മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യും. ഹൗറയില്‍ നിന്നു ന്യൂ ജയ്പാല്‍ഗുഢിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് മോദി ഇന്നു ഫഌഗ് ഓഫ് ചെയ്യും. 7800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി ഇന്നു തുടക്കമിടുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; അവിടെ അവാർഡ് ഫയല്‍സിനും പൈല്‍സിനും'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT