ന്യൂഡൽഹി: പശു ശാസ്ത്രത്തിൽ വ്യാഴാഴ്ച നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. നിലവിൽ അഞ്ചു ലക്ഷത്തി പതിനായിരം പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്‌സാമിനേഷൻ’ എന്നായിരിക്കും പരീക്ഷയുടെ പേര്.
തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാക്കുന്നതിനാണ് 'പശു ശാസ്ത്ര' (കൗ സയൻസ്) ത്തിൽ ഇത്തരമൊരു പരീക്ഷയെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധികൃതരുടെ വിശദീകരണം.
പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പാൽ ഉൽപാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates