പാട്ട് പാടി കോവിഡ് ബോധവത്കരണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ 
India

പാട്ട് പാടി കോവിഡ് ബോധവത്കരണം; പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറല്‍

നാടോടി ഗായകനായ പൊലീസ് ഉദ്യോഗസ്ഥന്‍ മത്തിചിയം ബാല കോവിഡ് ബോധവത്കരണം നടത്തുന്നതിന്റെ വ്യത്യസ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:കോവിഡ് ഒന്നാം തരംഗം രാജ്യത്ത് വീശിയടിക്കുന്നതിന്റെ തുടക്കത്തില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കി വിപുലമായ തോതിലാണ് പ്രചാരണം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് അവലംബിച്ചത്. ചില വിചിത്രമായ പ്രചാരണമാര്‍ഗങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാട്ടുപാടിയും തെരുവുനാടകം നടത്തിയുമെല്ലാം ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് പുറത്തുവന്നത്.

കോവിഡ് രണ്ടാംതരംഗം കൂടുതല്‍ തീവ്രമായാണ് രാജ്യത്ത് വീശിയടിച്ചത്. മരണസംഖ്യ ഉയരുകയും കൂടുതല്‍ പേര്‍ രോഗികളാകുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

നാടോടി ഗായകനായ പൊലീസ് ഉദ്യോഗസ്ഥന്‍ മത്തിചിയം ബാല കോവിഡ് ബോധവത്കരണം നടത്തുന്നതിന്റെ വ്യത്യസ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാടോടി ഗാനങ്ങള്‍ പാടി റോഡില്‍ വാഹനയുടമകളെ ബോധവത്കരിക്കുന്ന ദൃശ്യങ്ങളാണ് വിസ്മയമാകുന്നത്.  മധുരയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
 

വീഡിയോ: കെ കെ സുന്ദര്‍/ എക്‌സ്പ്രസ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT