കോഴികളെ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം 
India

'അല്ലാഹുവിന്റെ കല്‍പ്പന'; മുസ്ലീം വോട്ട് ലക്ഷ്യമിട്ട് വിതരണം ചെയ്തത് ഒരു ട്രക്ക് നിറയെ കോഴികള്‍; വീഡിയോ വൈറല്‍

എന്നെപ്പോലെ പാവപ്പെട്ടവനെ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തത് പൊതുസമൂഹമാണ്. അതിനാല്‍ അവരെ തിരിച്ചുസഹായിക്കുക എന്റെ ചുമതലയാണ് 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ പലതരം തന്ത്രങ്ങളാണ് പ്രയോഗിക്കാറുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഒരാള്‍ എല്ലാ പരിധിയും ലംഘിച്ചാണ് വോട്ടര്‍മാരെ സ്വാധിനിക്കുന്നതെന്ന് ഈ വിഡിയോ വ്യക്തമാക്കും. ഇസ്സാം വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് പെട്ടിയിലാക്കാന്‍ ഇയാള്‍ ഒരു വലിയ ട്രക്ക് നിറയെ കോഴികളെയാണ് വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

കാണ്ട്‌ല ടൗണ്‍ മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ഹാജി ഇസ്ലാമാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോഴികളെ വിതരണം ചെയ്തത്. സര്‍വശക്തനായ അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ചാണ് താന്‍ കോഴികളെ വിതരണം ചെയ്തതെന്നും തന്നെപ്പോലെ പാവപ്പെട്ടവനെ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തത് പൊതുസമൂഹമാണെന്നും അതിനാല്‍ അവരെ തിരിച്ചുസഹായിക്കുക തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 

2012 മുതല്‍ 2017 വരെ ചെയര്‍മാനായിരുന്ന ഹാജി ഇസ്ലാം, ഇത്തവണയും സിവില്‍ തെരഞ്ഞെടുപ്പിനുള്ള മത്സരാര്‍ത്ഥിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ