കല്യാണ്‍സിങ്ങ് / ഫയല്‍ ചിത്രം 
India

യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍

കല്യാണ്‍ സിങ്ങിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍. ലഖ്‌നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഐസിയുവിലാണ് അദ്ദേഹം. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. 

ശനിയാഴ്ച രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് കല്യാണ്‍സിങിന് ഹൃദയാഘാതമുണ്ടായി. ഇതോടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സഞ്ജയ് ഗാന്ധി ആശുപത്രി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 

കല്യാണ്‍ സിങ്ങിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷിച്ചു. കല്യാണ്‍ സിങിന്റെ മകനെ വിളിച്ചാണ് മോദി വിവരം ആരാഞ്ഞത്. കല്യാണ്‍ സിങ്ങിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന് നിര്‍ദേശം നല്‍കി. 

സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടര്‍ ഡോ. ആര്‍ കെ ധിമാന്റെ നേതൃത്വത്തില്‍ 10 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് 89 കാരനായ കല്യാണ്‍സിങിനെ ചികില്‍സിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ കല്യാണ്‍ സിങിനെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT