പ്രതീകാത്മക ചിത്രം 
India

രാത്രി 11 മണിക്ക് മുറിയിലെത്തി, ഭീഷണിപ്പെടുത്തി, വായ് മൂടിക്കെട്ടി; 24കാരിയായ രണ്ടാനമ്മയെ ബലാത്സംഗം ചെയ്തു;  പ്രതി ഒളിവില്‍ 

24കാരിയെ ഭര്‍ത്താവിന്റെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: 24കാരിയെ ഭര്‍ത്താവിന്റെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഭോപ്പാലിലെ ഗോവിന്ദപുരയിലാണ് കേസിനാസ്പദമായ സംഭവം. 

പൊലീസ് പറയുന്നത് ഇങ്ങനെ; യുവതി ഗോവിന്ദപുരയിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി യുവതി ഉറങ്ങുന്നതിനിടെ രാത്രി 11 മണിക്കാണ് ബലാത്സംഗത്തിന് ഇരയാകുന്നത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനമ്മ ഉറക്കെ ഉച്ചവെച്ചപ്പോള്‍ ഇയാള്‍ വായ്മൂടിക്കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ മറ്റ് രണ്ട് മക്കള്‍ സമീപത്തെ മുറിയില്‍  ഉറങ്ങുകയായിരുന്നു. പിറ്റേദിവസം യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും സമൂഹത്തില്‍ ഉണ്ടാക്കുന്ന മാനക്കേട് ഓര്‍ത്ത് പൊലീസില്‍ പരാതി നല്‍കുന്നത് വിലക്കുകയും ചെയ്‌തെന്ന് എഎസ്‌ഐ പറഞ്ഞു.

അവസാനം അവര്‍ തന്നെ ഭര്‍ത്താവിന്റെ മകനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

പ്രതിയുടെ അമ്മ മരിച്ചതോടെയാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിക്ക് ഒരു മകനും ഒരു മകളും ഉണ്ട്. മൂന്ന് വര്‍ഷം മുന്‍പ് പ്രതിയുടെ അച്ഛനും മരിച്ചുപോയിരുന്നു. സമീപത്തെ വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ഉപജീവനം നടത്തുന്നത്. പ്രതി വിവാഹിതനാണെന്നും അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT