കോവിഡ് വാക്‌സിനേഷന്‍, പിടിഐ: ഫയല്‍ 
India

ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി; കേള്‍വി നഷ്ടമാകാം, ഗാന്‍ഗ്രീനും വയറുസംബന്ധമായ അസ്വസ്ഥതകളും, പുതിയ രോഗലക്ഷണങ്ങള്‍ 

കോവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാകാമെന്ന് വിദഗ്ധര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാകാമെന്ന് വിദഗ്ധര്‍. കേള്‍വി നഷ്ടപ്പെടല്‍, ഞരമ്പില്‍ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാന്‍ഗ്രീന്‍ എന്നി ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ച രോഗികളിലാണ് ഈ  ലക്ഷണങ്ങള്‍ കണ്ടുവരുന്നതെന്ന് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളാണ് കോവിഡ് രോഗികളില്‍ പൊതുവായി കാണുന്നത്. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതിയ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. കഴിഞ്ഞദിവസം നഖങ്ങളില്‍ കണ്ടുവരുന്ന നിറവ്യത്യാസം കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേള്‍വിക്കുറവ്, വയറുസംബന്ധമായ അസ്വസ്ഥതകള്‍, ഗാന്‍ഗ്രീന്‍ എന്നിവ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെല്‍റ്റ ബാധിച്ചവരിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഡെല്‍റ്റ കൂടുതല്‍ അപകടകാരിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡെല്‍റ്റ എന്ന പേരിലറിയപ്പെടുന്ന ബി.1.617.2 എന്ന കോവിഡ് വകഭേദം 60ലധികം രാജ്യങ്ങളില്‍ പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം