ഡോ. ഹേമിക അഗര്‍വാള്‍ 
India

ഡിവോഴ്‌സിനു പിന്നാലെ ഡിപ്രഷന്‍; അഞ്ചാം നിലയില്‍ നിന്ന് ചാടി സൈക്യാട്രിസ്റ്റ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാനസിക ആരോഗ്യ വിദഗ്ധ ഡോ. ഹേമിക അഗര്‍വാള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. വിവാഹമോചനത്തിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ കടുത്ത മാനസികസമ്മര്‍ദ്ദവും വിഷാദരോഗവും അനുഭവിച്ചിരുന്നതായി കുടുംബം വ്യക്തമാക്കി.

രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ 'ഓഫീസേഴ്‌സ് സിറ്റി-2' സൊസൈറ്റിയിലുള്ള സ്വന്തം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നാണ് ഞായറാഴ്ച ഡോ. ഹേമിക താഴേക്ക് ചാടിയത്. ഗുരുതര പരിക്കേറ്റ ഇവരെ സമീപവാസികള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗാസിയാബാദിലെ പ്രമുഖ സൈക്യാട്രിസ്റ്റായ ഡോ. ആര്‍. ചന്ദ്രയുടെ മകളാണ് ഡോ. ഹേമിക. 18 മാസം മുമ്പുണ്ടായ വിവാഹമോചനത്തെത്തുടര്‍ന്ന് ഹേമിക വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: മാനസിക സമ്മര്‍ദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സഹായത്തിനായി ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക: 1056, 0471-2552056, ദേശീയ ഹെല്‍പ്പ് ലൈന്‍: 14416)

Ghaziabad Psychiatrist Dies By Suicide, Family Cites Depression After Divorce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

'മരണത്തില്‍ നിന്നും ആ വിടവിലൂടെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറി'; ഭീതി മാറാതെ തങ്കരാജ്

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം vs എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി; മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം എവിടെ?, താരതമ്യപഠനം

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

'വയനാട്ടില്‍ താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക'; പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്