ഡെറാഡൂണില്‍ പെണ്‍കുട്ടിയെ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു പ്രതീകാത്മക ചിത്രം
India

പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് കൂട്ടബലാത്സംഗം; പെണ്‍കുട്ടി സ്റ്റാന്‍ഡില്‍ അവശനിലയില്‍; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

അര്‍ധരാത്രിയോടെ ബസ് സ്റ്റാന്‍ഡില്‍ എത്തിയ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തശേഷം അവിടെ ഉപേക്ഷിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ, ഡെറാഢൂണില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബസ്സ് ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് പതിമൂന്നിനാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി ഡെറാഢൂണിലെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയത്. തനിച്ചായ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം ബസ്സ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു, തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കേസ് എടുക്കുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് പെണ്‍കുട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീര്‍ത്തും അവശനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് സിഡബ്ല്യുസി പ്രവര്‍ത്തകര്‍ പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT