വിസ്താഡോം കോച്ചിന്റെ ഉൾവശം/ ട്വിറ്റർ 
India

ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളും; വിസ്താഡോം കോച്ചുകളുമായി ജനശതാബ്ദി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളും; വിസ്താഡോം കോച്ചുകളുമായി ജനശതാബ്ദി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അത്യാധുനിക സംവിധാനങ്ങളുള്ള വിസ്താഡോം കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതടക്കം ഏഴ് ട്രെയിനുകളുടെ സർവീസ് നാളെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 

"നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകളിലൊന്നാണ് അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ്. ഈ ട്രെയിനിൽ വിസ്താഡോം കോച്ചുകൾ ഉണ്ടാകും." -  ട്രെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ്- കെവാഡിയ  ജനശതാബ്ദി എക്‌സ്പ്രസ്. ഇപ്പോൾ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സന്ദർശിക്കാൻ കൂടുതൽ കാരണളായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളിൽ പുറം കാഴ്ചകൾ പരമാവധി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ജാലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ചയിൽ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകൾക്കുള്ളിൽ യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT