പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും, ഫയല്‍ 
India

'കോവിഡ് കാലത്ത് ഓരോ വീട്ടിലും ലക്ഷ്മി ദേവി എത്തി, എല്ലാം മോദി കാരണം'; പ്രകീര്‍ത്തിച്ച് അമിത് ഷാ 

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണം എല്ലാ വീടുകളിലും ലക്ഷ്മി ദേവി എത്തി എന്നതായിരുന്നു അമിത് ഷായുടെ പ്രസ്താവന.

യുപിയിലെ അത്രൗളിയില്‍ ബിജെപി പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.'കോവിഡ് ബാധിച്ച കഴിഞ്ഞ രണ്ടുവര്‍ഷവും ലക്ഷ്മി ദേവി ഓരോ വീടുകളിലും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് ഇത് സാധ്യമായത്'- അമിത് ഷായുടെ വാക്കുകള്‍ ഇങ്ങനെ.

പ്രതിപക്ഷ പാര്‍ട്ടികളായ എസ്പിയെയും ബിഎസ്പിയെയും വിമര്‍ശിക്കുന്നതിനിടെയാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ അമിത് ഷാ എണ്ണിയെണ്ണി പറഞ്ഞത്. എസ്പിയും ബിഎസ്പിയും പാവപ്പെട്ടവരെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. വികസനത്തിന് വേണ്ടി അവര്‍ ഒന്നും തന്നെ ചെയ്തിട്ടുമില്ല. യഥാര്‍ഥത്തില്‍ ഇരുപാര്‍ട്ടികളും ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്?. ശുചിമുറികളും വൈദ്യുതിയും വീടുകളും നല്‍കിയത് മോദിയാണെന്നും അമിത് ഷാ പറഞ്ഞു.

വാക്‌സിനേഷന്‍ പ്രോഗ്രാമിനെ ബിജെപി വാക്‌സിന്‍ എന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് കളിയാക്കിയിരുന്നത്. അവസാനം എന്താണ് സംഭവിച്ചത്?. അവരും വാക്‌സിന്‍ എടുത്തില്ലെ എന്നും അമിത് ഷാ പരിഹസിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT