ഫയല്‍ ചിത്രം 
India

'ബിജെപിയ്ക്കായി രാപകല്‍ പണിയെടുത്താല്‍ കോവിഡ് വരില്ല; ഒരു പ്രവര്‍ത്തകന് പോലും വൈറസ് ബാധ ഉണ്ടായിട്ടില്ല'; വിവാദ പരാമര്‍ശം

ബിജെപി പ്രവര്‍ത്തകരെല്ലാം കഠിനാദ്ധ്വാനികളാണ്. ഇതുവരെ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും പോലും കോവിഡ് ബാധിതനായിട്ടില്ല 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പാര്‍ട്ടിയ്ക്കായി രാപകല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ. രാജ്‌കോട്ട് സൗത്തിലുള്ള ബിജെപി എംഎല്‍എ ഗോവിന്ദ് പട്ടേലിന്റെതാണ് വിവാദപരാമര്‍ശം. സംസ്ഥാനത്ത് വൈറസ് പടരാന്‍ കാരണം രാഷ്ട്രീയപാര്‍ട്ടികള്‍ കോവിഡ് മാദണ്ഡം പാലിക്കാത്തത് കൊണ്ടല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എംഎല്‍എയുടെ മറുപടി.

കഠിനാദ്ധ്വനം ചെയ്യുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടില്ല. ബിജെപി പ്രവര്‍ത്തകരെല്ലാം കഠിനാദ്ധ്വാനികളാണ്. ഇതുവരെ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. 

യാദൃശ്ചികമെന്ന് പറയട്ടെ, കഴിഞ്ഞ മാസം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് ബാധിച്ചിരുന്നു. കൂടാതെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടില്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെയാണ് വഡോദരയില കോവിഡ് ബാധിതനായ ബിജെപി എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എന്നാല്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമായത്  തദ്ദേശതെരഞ്ഞെടുപ്പും അഹമ്മദാബാദിലെ ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരവുമാണെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT