പ്രതീകാത്മക ചിത്രം 
India

കോവിഡ് ലക്ഷണങ്ങൾ ഇല്ല, കുട്ടികളിലെ വൈറസ് ബാധ രോ​ഗ വ്യാപനം കൂട്ടുന്നു

കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

 
ന്യൂഡൽഹി: കോവിഡ് ബാധിച്ച് കഴിഞ്ഞാലും കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നത് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് നീതി ആയോ​ഗ് അം​ഗം വി കെ പോൾ. കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ, രാജ്യത്ത് മൂന്നാം കോവിഡ് തരം​ഗം ഉണ്ടായാൽ അത് കുട്ടികളേയും ബാധിച്ചേക്കും എന്ന മുന്നറിയിപ്പ് വിദ​ഗ്ധർ നൽകിയിരുന്നു. കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവാത്തതോടെ മറ്റുള്ളവരിലേക്ക് ഇത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 10 വയസിന് മുകളിലുള്ള കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് സെറോ സർവേ റിപ്പോർട്ടിൽ പറയുന്നത്. 

കൂടുതൽ കടുത്ത വൈറസ് ബാധ കുട്ടികളിലുണ്ടാവാനുള്ള സാധ്യത വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായിം വി കെ പോൾ പറഞ്ഞു. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കോവാക്സിൻ ട്രയൽ രണ്ട് ആഴ്ചക്കുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് സുപ്രീംകോടതിയുടെ പരിഗണനയില്‍

കയ്യടി ഒടിടിയിലും ആവർത്തിക്കുമോ ? ഈ ആഴ്ച 'എക്കോ'യും 'ഇത്തിരി നേര'വും; പുത്തൻ റിലീസുകളിതാ

'വെള്ളത്തിനായി യാചിച്ചിട്ടും ഞാന്‍ കൊടുത്തില്ല, പിന്നാലെ അമ്മ പോയി; ഇന്നും ആ കുറ്റബോധം വേട്ടയാടുന്നു'; ഹൃദയം നുറുങ്ങി അര്‍ഷദ് വാര്‍സി

തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണോ? 2026ൽ കൂടെക്കൂട്ടേണ്ട 2025-ലെ സ്മാർട്ട് ട്രെൻഡുകൾ

'സ്വാമി ശരണം... യഹൂദിയായിലെ ഒരു ഗ്രാമത്തില്‍.....'; അയ്യപ്പ ഭജനയിലെ ഹൃദ്യമായ കാഴ്ച-വിഡിയോ

SCROLL FOR NEXT