പ്രതീകാത്മക ചിത്രം 
India

ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക വേണ്ട; ഐടി നിയമ ഭേദഗതി അമിതാധികാരമല്ലേയെന്ന് ഹൈക്കോടതി

ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശം മൗലികമാണ്, സര്‍ക്കാര്‍ അതിന് മറുപടി പറഞ്ഞേ തീരൂ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സര്‍ക്കാരിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ നേരിടാന്‍ വിവര സാങ്കേതിക വിദ്യാ ചട്ടങ്ങളില്‍ അടുത്തിടെ കൊണ്ടുവന്ന ഭേദഗതി അമിതാധികാര പ്രയോഗം ആയേക്കാമെന്ന് ബോംബെ ഹൈക്കോടതി. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റികയുടെ ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

എന്താണ് വ്യാജമെന്നും എന്താണ് തെറ്റെന്നും എന്താണ് തെറ്റിദ്ധാരണാജനകമെന്നുമെല്ലാം തീരുമാനിക്കാന്‍ സര്‍ക്കാരിന് പരമാധികാരം കിട്ടുന്ന ഭേദഗതി മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും നീല ഗോഖലെയും പറഞ്ഞു. എന്തിനു വേണ്ടിയാണ് ഈ ഭേദഗതിയെന്നു മനസ്സിലാവുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജനാധിപത്യ പ്രക്രിയയില്‍ പൗരനെപ്പോലെതന്നെ പങ്കാളിത്തമാണ് സര്‍ക്കാരിനുമുള്ളത്. ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശം മൗലികമാണ്, സര്‍ക്കാര്‍ അതിന് മറുപടി പറഞ്ഞേ തീരൂ- കോടതി പറഞ്ഞു. 

ഐടി നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര, എഡിറ്റേഴ്‌സ് ഗില്‍ഡ്, അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ മാഗസിന്‍സ് തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭേദഗതി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹര്‍ജികളില്‍ പറയുന്നത്. പൗരന്റെ മൗലികാവകാശങ്ങളെ അവ ഹനിക്കുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഭേദഗതി പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന ഫാക്ട് ചെക്കിങ് യൂണിറ്റുകളുടെ ഫാക്ട് ആര് പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഫാക്ട് ചെക്കിങ് യൂണിറ്റ് പറയുന്ന കാര്യം പരമമാണെന്ന ധാരണയാണ് നിയമത്തിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT