മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ഹിമാചലില്‍ നിന്നുള്ള ദൃശ്യം/ പിടിഐ 
India

ഹിമാചലിൽ മഴക്കെടുതി രൂക്ഷം; മരണം 60 ആയി, നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, സ്‌കൂളുകൾക്ക് ഇന്ന് അവധി

മണ്ണിടിച്ചിലിൽ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

സിംല: ഹിമാചലിൽ മഴക്കെടുതിയിൽ മരണം 60 ആയി. മണ്ണിടിച്ചിലിൽ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഏതാണ്ട് 20 ഓളം ആളുകളാണ് ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. 

സംസ്ഥാനത്തെ മഴ സാഹചര്യം ഉന്നതലയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖു വിലയിരുത്തിയിരുന്നു. അതിതീവ്രമഴയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്നും ഹിമാചൽ പ്രദേശിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മഴയില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു.

ഹിമാചല്‍, ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയുടെ ജലനിരപ്പ് 205.33 മീറ്റര്‍ ആയി. കനത്ത മഴയിൽ ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 52 പേർ മരിച്ചുവെന്നാണ് കണക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT