മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ഹിമാചലില്‍ നിന്നുള്ള ദൃശ്യം/ പിടിഐ 
India

ഹിമാചലിൽ മഴക്കെടുതി രൂക്ഷം; മരണം 60 ആയി, നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, സ്‌കൂളുകൾക്ക് ഇന്ന് അവധി

മണ്ണിടിച്ചിലിൽ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

സിംല: ഹിമാചലിൽ മഴക്കെടുതിയിൽ മരണം 60 ആയി. മണ്ണിടിച്ചിലിൽ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഏതാണ്ട് 20 ഓളം ആളുകളാണ് ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. 

സംസ്ഥാനത്തെ മഴ സാഹചര്യം ഉന്നതലയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖു വിലയിരുത്തിയിരുന്നു. അതിതീവ്രമഴയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്നും ഹിമാചൽ പ്രദേശിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മഴയില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു.

ഹിമാചല്‍, ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയുടെ ജലനിരപ്പ് 205.33 മീറ്റര്‍ ആയി. കനത്ത മഴയിൽ ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 52 പേർ മരിച്ചുവെന്നാണ് കണക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT