ഫോട്ടോ: ട്വിറ്റർ 
India

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു, സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി

പ്രധാനമന്ത്രി നരേന്ദ്ര മോദി എംകെ സ്റ്റാലിനെ വിളിക്കുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ നാല് പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എംകെ സ്റ്റാലിനെ വിളിക്കുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാവുന്നത്. തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മഴ തുടരും. 

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിക്കുകയോ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ വേണം എന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചു. 

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെമ്പാരമ്പാക്കം, പുഴല്‍, പൂണ്ടി ഡാമുകളാണ് ഞായറാഴ്ച തുറന്നത്. 12 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. ദേശിയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ ചെന്നൈയില്‍ നിയോഗിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT