India

ബലാത്സംഗക്കേസിന് പിന്നാലെ വീട് പൊളിച്ചു, ജയില്‍ വാസവും; നാല് വര്‍ഷത്തിന് ശേഷം കുറ്റവിമുക്തന്‍

അന്‍സാരിക്കെതിരായ പരാതി കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഗഢ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

രാജ്ഗഢ്: ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ടതിന് പിന്നാലെ അധികൃതര്‍ ഇടപെട്ട് വീടുള്‍പ്പെടെ പൊളിച്ച വ്യക്തിയെ കുറ്റവിമുക്തനാക്കി കോടതി. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശിയും മുന്‍ വാര്‍ഡ് കൗസിലറുമായ ഷഫീക് അന്‍സാരി എന്നയാളെയാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കിയത്. അന്‍സാരിക്കെതിരായ പരാതി കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഗഢ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവ്. അന്‍സാരിയോടുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് പരാതി നല്‍കിയതെന്ന് വിലയിരുത്തുന്നതായും കോടതി വ്യക്തമാക്കി.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിയുടെ വീട് ഇടിച്ചു നിരത്തിയ നടപടിയാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജ് നേരത്തെ തന്നെ വ്യാപമായി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

അന്‍സാരിയെ കേസില്‍ പ്രതിചേര്‍ത്തതിന്റെ പത്താം നാളിലാണ് അനധികൃത നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തിയത്. ഒരു ദിവസം രാവിലെ ഏഴ് മണിയോടെ എത്തിയ ഉദ്യോഗസ്ഥ സംഘം ഉടന്‍ നടപടിയെടുക്കുകയായിരുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള സമയം പോലും നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ സഹോദരന്റെ വീട്ടിലാണ് അന്‍സാരിയും കുടുംബവും കഴിയുന്നത്.

അതേസമയം, ലഹരി അന്‍സാരിയും അയല്‍ വാസികളും നല്‍കിയ പരാതിയുടെ പേരില്‍ ഉണ്ടായ നടപടിയുടെ പ്രതികാരമാണ് ബലാത്സംഗ ആരോപണം എന്നാണ് ഉയരുന്ന ആക്ഷേപം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

അന്നമൂട്ടാന്‍ പെണ്‍കരുത്ത്, ശബരിമലയില്‍ ദേവസ്വം മെസ് നടത്തിപ്പ് ആദ്യമായി വനിതാസംരംഭകയ്ക്ക്

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

SCROLL FOR NEXT