പ്രതീകാത്മക ചിത്രം 
India

കല്യാണ ദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു, വിശ്വാസം ലംഘിച്ചു; വിവാഹ മോചനം തേടി ഭര്‍ത്താവ്

ഗുജറാത്തില്‍ കല്യാണ ദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു എന്ന് ആരോപിച്ച് വിവാഹമോചനം തേടി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കല്യാണ ദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു എന്ന് ആരോപിച്ച് വിവാഹ മോചനം തേടി ഭര്‍ത്താവ്. തങ്ങളുടെ വിശ്വാസം ഭാര്യ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

വഡോദരയിലാണ് സംഭവം. കല്യാണദിവസം ആര്‍ത്തവമാണ് എന്ന കാര്യം ഭാര്യ ഒളിച്ചുവെച്ചു എന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും വിവാഹമോചന അപേക്ഷയില്‍ ഭര്‍ത്താവ് പറയുന്നു.

ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതി അധ്യാപികയാണ്. സ്വകാര്യ കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിര്‍ദേശിച്ചതായി വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്. കുടുംബ ചെലവിനായി ഒരു വിഹിതം നല്‍കേണ്ടതില്ല എന്നതാണ് യുവതിയുടെ നിലപാട്.

ചെലവിനായി പ്രതിമാസം 5000 രൂപ നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടു. മുറിയില്‍ എയര്‍കണ്ടീഷ്‌നര്‍ വെയ്്ക്കണമെന്ന് പറഞ്ഞ് സ്ഥിരമായി വഴക്കിടാറുണ്ട്. വീട് വിട്ടുപോയി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT