പ്രതീകാത്മക ചിത്രം 
India

കൈക്കുഞ്ഞിനെ കാറിൽ നിന്ന് വലിച്ചെറിഞ്ഞു കൊന്നു, അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി

ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി യുവതിയെ ബലാത്സം​ഗം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; കൈക്കുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലാണ് ദാരുണസംഭവമുണ്ടായത്. ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി യുവതിയെ ബലാത്സം​ഗം ചെയ്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

പാർഘർ ജില്ലയിലെ മുംബൈ–അഹമ്മദാബാദ് ഹൈവേയിൽ ഡിസംബര്‍ 10നാണ് സംഭവമുണ്ടായത്. 10 മാസം പ്രായമായ തന്റെ മകള്‍ക്കൊപ്പം പെൽഹാർ എന്ന സ്ഥലത്തുനിന്ന് പോഷറിലേക്കു ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. കൂടെ മറ്റു ചില യാത്രക്കാരും ഉണ്ടായിരുന്നു. ഡ്രൈവറും മറ്റു യാത്രക്കാരും ചേർന്ന് തന്നെ ഉപദ്രവിക്കാൻ നോക്കിയെന്നാണ് യുവതി പറയുന്നത്. ഇതിനെ എതിർത്തതോടെ കുട്ടിയെ വേ​ഗത്തിലോടുന്ന കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 

പീഡനത്തിനു ശേഷം യുവതിയെയും വാഹനത്തിൽനിന്ന് തള്ളിയിട്ടു. ഇവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT