കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ/ പിടിഐ 
India

'ജാതിപ്പേരു ചേര്‍ത്ത് ഇഡിയുടെ സമന്‍സ്‌'; നിര്‍മ്മല രാജിവെക്കണം; ഐആര്‍എസ് ഓഫീസറുടെ നിരാഹാര സമരം

മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐആര്‍എസ് ഓഫീസര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയവത്കരിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐആര്‍എസ് ഓഫീസറുടെ നിരാഹാര സമരം. ഐആര്‍എസ് ഓഫീസര്‍ ബി ബാലമുരുകന്‍ തമിഴ്‌നാട് ജിഎസ്ടി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് നിരാഹാര സത്യാഗ്രഹം ഇരുന്നത്. 

ദലിത് വിഭാഗത്തില്‍പ്പെട്ട രണ്ടു കര്‍ഷകര്‍ക്ക് ജാതിപ്പേരു ചേര്‍ത്ത് ഇഡി സമന്‍സ് അയച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നൈ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന ബാലമുരുകന്റെ സമരം. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചിരുന്നു. 

സര്‍വീസിലിരിക്കുന്ന ഉന്നതോദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുന്നത് അത്യപൂര്‍വ നടപടിയാണ്. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയായശേഷം ഇഡിയെ ബിജെപി നയപരിപാടികള്‍ നടപ്പാക്കുന്ന ഡയറക്ടറേറ്റാക്കി മാറ്റി. ഇത്തരമൊരാള്‍ക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബാലമുരുകന്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT