Dr. V Narayanan ഫോട്ടോ : ദീപു ബി പി / എക്സ്പ്രസ്
India

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം അവസാനം: ഐഎസ്ആര്‍ഒ മേധാവി

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പുരോഗതി അഭൂതപൂര്‍വവും വേഗത്തിലുള്ളതുമാണെന്ന് എസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍, എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവിയുടെ പ്രഖ്യാപനം.

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പുരോഗതി വേഗത്തിലുള്ളതുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 2015 മുതല്‍ 2025 വരെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങള്‍ 2005 മുതല്‍ 2015 വരെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങളുടെ ഇരട്ടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മൂന്ന് പ്രധാന ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചു. ആക്‌സിയം-4 ദൗത്യം ഒരു അഭിമാനകരമായ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്‌സിയം-4 ദൗത്യത്തിലെ തന്റെ അനുഭവങ്ങള്‍ ശുഭാംശു ശുക്ല പങ്കുവെച്ചു. മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ നേട്ടങ്ങള്‍ പരിശീലനത്തിനപ്പുറമാണെന്ന് ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്ത് നിന്ന് ലഭിക്കുന്ന അറിവ് വിലമതിക്കാനാവാത്തതാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ശേഖരിച്ച എല്ലാ വിവരങ്ങളും ഇന്ത്യയുടെ സ്വന്തം ദൗത്യങ്ങളായ ഗഗന്‍യാനും ഭാരതീയ അന്തരിക്ഷ സ്റ്റേഷനും വളരെയധികം ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ISRO to launch its first Gaganyaan test mission in December: ISRO chief


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT