Jaipur hospital fire ani
India

ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോ​ഗികൾ മരിച്ചു, 5 പേരുടെ നില ​ഗുരുതരം

പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്, ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോ​ഗികൾ പേർ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലുള്ള സ്റ്റോർ റൂമിൽ പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.

അഞ്ച് രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. 4 പുരുഷൻമാരും 2 സ്ത്രീകളുമാണ് മരിച്ചത്.

തീപിടിത്തമുണ്ടായതിനു പിന്നാലെ രോ​ഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഐസിയുവിലുണ്ടായിരുന്ന പേപ്പർ ഫയലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, രക്ത സാമ്പിൾ ട്യൂബുകൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കത്തി നശിച്ചു.

ട്രോമ സെന്ററിലെ രണ്ടാം നിലയിൽ രണ്ട് ഐസിയുകളുണ്ട്. ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. 24 രോ​ഗികളാണ് രണ്ടിടത്തമായുണ്ടായിരുന്നത്. ട്രോമ ഐസിയുവിൽ 11 പേരും സെമി ഐസിയുവിൽ 13 പേരും. സ്റ്റോർ റൂമിലാണ് തീപിടിത്തമുണ്ടായത്. അതിവേ​ഗത്തിൽ തീ പടർന്നു. വിഷ വാതകങ്ങൾ പുറത്തു വന്നത് നില വഷളാക്കി. രോ​ഗികളെ ഉടനെ തന്നെ മാറ്റാനുള്ള ശ്രമങ്ങൾ ജീവനക്കാർ നടത്തി.

മരിച്ച ആറ് പേരും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കുന്നവരാണ്. സിപിആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആശുപത്രി അധികൃതർ വ്യക്തമാക്കി.

Jaipur hospital fire: A devastating fire at Jaipur's SMS Hospital trauma center resulted in the deaths of six critically ill patients.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT