ഫയൽ ചിത്രം 
India

അമ്മയെ കഴുത്തുഞെരിച്ചു കൊന്നു; സ്വന്തം വീട്ടില്‍ നിന്ന് ഒരുകോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; 24കാരനും ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍

വിവാഹത്തിന് ശേഷം സാമ്പത്തികമായി സഹായിക്കാത്തതിനെ തുടര്‍ന്ന് 24കാരന്‍ അമ്മയെ കൊലപ്പെടുത്തി ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്


ആഗ്ര:  വിവാഹത്തിന് ശേഷം സാമ്പത്തികമായി സഹായിക്കാത്തതിനെ തുടര്‍ന്ന് 24കാരന്‍ അമ്മയെ കൊലപ്പെടുത്തി ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ചന്‍ വെര്‍മ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സരോജ് നഗര്‍ കോളനിയിലാണ് സംഭവം. 

മകന്‍ യോഗേഷ് വെര്‍മയാണ് അമ്മയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി മുങ്ങിയത്. തൊഴില്‍രഹിതനായ യോഗേഷിനെ സാമ്പത്തികമായി സഹായിക്കാന്‍ അമ്മ തയ്യാറാകത്തതിലുള്ള അമര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് കൂട്ടുകാരും സഹായിച്ചതായും പൊലീസ് പറയുന്നു. കൊല നടത്തിയ ശേഷം ഇവര്‍ വീട്ടില്‍ നിന്നും കാഞ്ചന്റെ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തി.

ആറ് മാസം മുമ്പായിരുന്നു യോഗേഷിന്റെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് യോഗേഷ് സോനം എന്ന യുവതിയെ വിവാഹം ചെയ്തത്. ഇതിനു ശേഷം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ജോലിയില്ലാത്തതിനാല്‍ സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതോടെ സഹായത്തിനായി യോഗേഷ് അമ്മയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്താന്‍ യോഗേഷ് കൂട്ടുകാരുമായി ചേര്‍ന്ന് പദ്ധതിയിട്ടത്. സുഹൃത്തായ തനുജ്, ഇയാളുടെ കാമുകി ഷേജല്‍ ചൗഹാന്‍, യോഗേഷിന്റെ ഭാര്യ സോനം എന്നിവരുടെ സഹായത്തോടെയായിരുന്നു അക്രമം എന്ന് പൊലീസ് പറയുന്നു. സോനം ഗര്‍ഭിണിയുമാണ്.

വെള്ളിയാഴ്ച്ച ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ആക്കിയതിന് ശേഷം യോഗേഷ് തനുജിനും ഷേജലിനുമൊപ്പം തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട് എത്തുന്നതിന് അല്‍പ്പം മുമ്പിലായി ഷേജലിനെ വഴിയില്‍ നിര്‍ത്തി. വീട്ടിലേക്ക് ആരെങ്കിലും വരുന്നെങ്കില്‍ മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇത്. ഇതിനു ശേഷം യോഗേഷും തനുജും ചേര്‍ന്ന് വീട്ടിലേക്ക് കയറി. കാഞ്ചന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ മകനേയും കൂട്ടുകാരനേയും കാഞ്ചന്‍ വീട്ടിനകത്തേക്ക് കയറ്റി. വീട്ടില്‍ നിന്നും തന്റെ വസ്ത്രങ്ങള്‍ എടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു യോഗേഷ് എത്തിയത്. വീട്ടിനകത്തേക്ക് കയറിയ യോഗേഷ് കാഞ്ചനെ ധരിച്ചിരുന്ന സാരി കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം കാഞ്ചന്റെ മൃതദേഹം കുളിമുറിയില്‍ എത്തിച്ച യോഗേഷും തനുജും കുളിമുറിയിലെ പൈപ്പ് പൊട്ടിച്ചു. കുളിമുറിയില്‍ വീണാണ് മരണം സംഭവിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. ശേഷം വീട്ടില് നിന്നും ആഭരണങ്ങളുമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു.

വീടിന്റെ മുന്‍വാതില്‍ തുറന്നിരിക്കുന്നത് കണ്ട അയല്‍വാസിയാണ് കുളിമുറിയില്‍ കാഞ്ചനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ മറ്റുള്ളവരെ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.പൊലീസ് നടത്തിയ പരിശോധനയില്‍ യോഗേഷിനേയും ഭാര്യയേയും കൂട്ടാളികളേയും പിടികൂടി. ഇവരില്‍ നിന്നും ഒരു കോടി രൂപയുടെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT