നാണയങ്ങൾക്ക് സമീപം യാങ്കപ്പ/ ചിത്രം ട്വിറ്റർ സ്ക്രീൻഷോട്ട് 
India

വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്

ജനങ്ങളിൽ നിന്നും ഒരു രൂപ വീതം ശേഖരിച്ച് 10,000 രൂപ തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുകയായി നൽകി

സമകാലിക മലയാളം ഡെസ്ക്


ബം​ഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഡിപ്പോസിറ്റ് തുകയായ 10,000 രൂപ ഒറ്റരൂപ നാണയമായി നൽകി യാദ്‌ഗിർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി യാങ്കപ്പ. മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും ശേഖരിച്ച പണമാണിതെന്ന് യാങ്കപ്പ പറഞ്ഞു. 10,000 രൂപവീതമാണ് ഡിപ്പോസിറ്റ് തുകയായി ഓരോ സ്ഥാനാർഥിയും നൽകേണ്ടത്.  രണ്ട് മണിക്കൂറെടുത്താണ് ഉദ്യോ​ഗസ്ഥർ യാങ്കപ്പ നൽകിയ നാണയങ്ങൾ എണ്ണിത്തീർത്തത്. 

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വര, കവി കനകദാസ, സ്വാമി വിവേകാനന്ദൻ, ഡോ. ബി ആർ അംബേദ്കർ, ഭരണഘടനയുടെ ആമുഖം തുടങ്ങിയ ചിത്രങ്ങൾ പതിപ്പിച്ച ബാനറും കഴുത്തിൽ തൂക്കിയാണ് യാങ്കപ്പ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. 

'ഒരു രൂപ മാത്രമല്ല, നിങ്ങളുടെ ഒരു വോട്ട് എനിക്ക് തരിക, ഞാൻ നിങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കാം' എന്ന് കന്നഡയിൽ ബാനറിന് താഴെ എഴുതിയിരുന്നു. മണ്ഡലത്തിലൂടെ കാൽനടയായി നടന്നാണ് നാണയങ്ങൾ ശേഖരിച്ചതെന്ന് യാങ്കപ്പ പറഞ്ഞു.

കല​ബുറ​ഗിയിൽ നിന്നുള്ള യാങ്കപ്പ ഗുൽബർഗ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആർട്‌സിൽ ബിരുദം നേടിയിട്ടുണ്ട്. 60,000 രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് 10നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT